കുര്യച്ചന് എന്ന നിഗൂഢത തേടിയിറങ്ങുന്ന കുറച്ചധികംപേര്ക്കൊപ്പം പ്രേക്ഷകരും നടുക്കുന്ന സത്യങ്ങളുടെ ബൈനോക്കുലാര്‍ കാഴ്ചകളിലെത്തിപ്പെടുന്ന ക്ലാസിക് സിനിമാറ്റിക് അനുഭവമാണ് "എക്കോ'. കുര്യച്ചന്റെ ക്രൈമുകളുടെ പങ്കാളിയും കാലാന്തരത്തില്‍ അയാളുടെ ശത്രുവുമാകുന്ന "എക്കോ'യിലെ മോഹന്‍ പോത്തനില്‍ രൂപഭാവങ്ങളിലും കഥാപാത്രനിര്വഹണത്തിലുമെല്ലാം വേറിട്ട, പുതുമയുള്ള മോഡിഫൈഡ് വീനീതിനെ ആസ്വദിക്കാനാകുന്നതിന്റെ ഉജ്വല മുഹൂര്‍ത്തങ്ങളുണ്ട്.
"ഇതുവരെ ചെയ്തതില്‍ വെല്ലുവിളിയുയര്‍ത്തിയ വേഷങ്ങളിലൊന്നാണിത്. പെര്‍ഫോമന്‍സിനു പ്രാധാന്യമേറിയ കഥാപാത്രം. തിയറ്റര്‍ സന്ദർശനത്തിനു പോയപ്പോള്‍ രാത്രി പന്ത്രണ്ടരയ്ക്കും കുടുംബപ്രേക്ഷകര്‍! പ്രായമുള്ള അമ്മമാരും കുട്ടികളുമുള്‍പ്പെടെ. അവരൊക്കെ കൈപിടിച്ച് അവരുടെ സന്തോഷം പങ്കുവയ്ക്കുന്നു. അതൊക്കെ എന്തൊരനുഗ്രഹമാണ്!- വീനീത് സണ്‍ഡേ ദീപികയോടു പറഞ്ഞു.
മോഹന്‍ പോത്തനില്‍ നിന്നു തുടങ്ങുന്ന കഥാസഞ്ചാരം വലിയ നിഗൂഢതകളിലേക്കാണല്ലോ..?